Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/സ്വത്ത്‌ തർക്കപരിഹാരത്തിന്‌ മരിച്ച ബാപ്പയോട്‌ ചോദിച്ചാൽ പോരെ

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം - 48
അല്ലാഹുവിൽ നിന്ന‍്‌ കാര്യം നേടിത്തരാൻ ഇടയാളനോട്‌ പ്രാർഥിക്കുക എന്ന അപകടകരമായ തവസ്സുലിൻമേൽ ഊന്ന‍ി നിന്ന‍ുകൊണ്ട്‌ എ.പി. തന്റെ വാദം അനർഗളമായി നിരത്തിക്കൊണ്ടിരുന്നപ്പോൾ കാന്തപുരം ശ്രമിച്ചത്‌ അത്‌ ഇസ്തിഗാസയാണെന്ന‍ു സമർഥിക്കാനാണ്‌. അപ്പോൾ സുന്ന‍ീപക്ഷം സാധാരണ പറഞ്ഞുവരാറുള്ള മന്ത്രിയുടെ അടുത്തേക്ക്‌ പാർട്ടി നേതാവിനെ സമീപിച്ച്‌ കാര്യം നേടാൻ ശ്രമിക്കുന്ന ഉദാഹരണമെടുത്തു തിരിച്ചടിച്ചു. തുടർന്ന‍്‌ പ്രാർഥന അല്ലാഹുവോടാണെങ്കിൽ “അടുപ്പിക്കുക“ എന്ന വ്യവസ്ഥയെഴുതിയതിന്ന‍്‌ എന്തു പ്രസക്തി എന്ന‍്‌ ചോദ്യരൂപത്തിൽ മറുപടി കൊടുത്തപ്പോൾ സദസ്സിന്റെ ചിന്ത കൂടുതൽ ഉണർന്ന‍ു. മന്ത്രിയുടെ അടുത്തേക്ക്‌ ഇടയാളനെ കൂട്ടുക എന്ന‍ു പറഞ്ഞാൽ ഇടയാളൻ ഹരജി പരിശോധിച്ച്‌ ശുപാർശ ചെയ്യുക എന്ന‍ാണുദ്ദേശ്യം എന്ന‍ുകൂടി എ.പി. പറഞ്ഞപ്പോൾ മുജാഹിദുകൾ വ്യവസ്ഥയിലൂന്ന‍ിക്കൊണ്ട്‌ ത‍െന്നയാണ്‌ സംസാരിക്കുന്നതെന്ന‍്‌ സദസ്സിന്‌ ബോധ്യമായെന്ന‍ു മനസ്സിലാക്കിയ മുസ്ല്യാർ ഒരു പുതിയ തന്ത്രം പ്രയേഗിക്കുകയാണ്‌. അടുത്ത ചോദ്യത്തിൽ അതു കാണുക.
കാന്തപുരം
മരിച്ചവരെ വിളിച്ചാൽ ഉത്തരം കിട്ടുമോ ഇല്ലേ എന്ന‍ു നോക്കിയാണോ വിളിച്ചാൽ അറിയുമോ ഇല്ലേ എന്ന‍ു തീരുമാനിക്കുന്നത്‌? അല്ലാഹു കാര്യം അറിയും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. എന്ന‍ാൽ സ്വത്ത്‌ തർക്കത്തിൽ എങ്ങിനെയാണ്‌ സ്വത്ത്‌ വീതിക്കേണ്ടത്‌ എന്ന‍്‌ അല്ലാഹുവോട്‌ ചോദിച്ചാൽ പോരെ? ഏതായാലും അല്ലാഹുവും റസൂലും മുഅ‍്മിനുകളും നിങ്ങളുടെ അമലുകൾ കാണും എന്ന ആയത്തിന്റെ തഫ്സീറിൽ മുഅ‍്മിനീങ്ങൾക്ക്‌ ബർസഖിൽ എല്ലാ അമലും വെളിവാക്കപ്പെടുമെന്ന‍ു പറഞ്ഞപ്പോൾ അല്ലാഹു അറിയിച്ചുകൊടുത്തതൊക്കെ അറിയും എന്ന‍ു സമ്മതിക്കേണ്ടിവന്നല്ലോ. അതേതായാലും സന്തോഷം ത‍െന്ന.

അമ്പിയാ ഔലിയാക്കളെ വസീലയാക്കി ചോദിക്കൽ ശിർക്കാണോ അല്ലേ. അല്ലാഹുവോട്‌ നേരിട്ടു ഭപ്രാർഥിക്കുമ്പോൾ അമ്പിയാ ഔലിയാക്കളെ ഇടനിറുത്തലാണ്‌ തവസ്സുൽ. തവസ്സുലിന്റെ കുറേ ഭാഗം താഴോട്ട്‌ നിങ്ങൾ ഇറങ്ങി വന്ന‍ിട്ടുണ്ട്‌. സന്തോഷം. പണ്ട്‌ നിങ്ങൾ പറഞ്ഞത്‌ തവസ്സുൽ ചെയ്താൽ മുഹ്‌യുദ്ദീൻ ശൈഖിന്റെ പേർ കേട്ടാൽ അല്ലാഹുവിന്‌ ചെയ്യൽ നിർബന്ധമായിത്തീരും എന്ന‍ു കരുതുന്നതുകൊണ്ട്‌ ശിർക്കാണ്‌ എന്ന‍ാണ്‌. അല്ലെങ്കിൽ കറാഹത്താണ്‌ എ‍െന്ന‍ാക്കെയായിരുന്ന‍ു. അവിടു‍െന്ന‍ാക്കെ നിങ്ങൾ താഴോട്ടുവന്ന‍ിട്ടുണ്ട്‌.
എ.പി
ഇപ്പോൾ ഇസ്തിഗാസ ശിർക്കാണെന്ന‍ു ഞങ്ങൾ പറഞ്ഞതെന്തുകൊണ്ടാണ്‌ നിങ്ങൾക്ക്‌ (മുസ്ലിയാരുടെ ഉദാഹരണം കേട്ടപ്പോൾ) മനസ്സിലായില്ലേ? മരിച്ചുപോയവർക്ക്‌ നമ്മുടെ കുടുംബകലഹം തീർക്കാൻ കഴിയുമോ എന്ന‍ു ചോദിച്ചപ്പോൾ അല്ലാഹുവിനു കഴിയുമോ എന്ന‍ാണ്‌ ചോദ്യം. ഇതു രണ്ടും ഒന്ന‍ാണെന്ന‍ാണ്‌ ഇവർ ആളുകളെ പഠിപ്പിച്ചിരിക്കുന്നത്‌. അല്ലാഹു സൃഷ്ടികളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാറില്ല. അല്ലാതെ ത‍െന്ന നിയന്ത്രിക്കുന്ന പരമപരിശുദ്ധനാണ്‌ അവൻ. “ലാ തജ്അലു ലില്ലാഹിൽ അംസാൻ“ അല്ലാഹുവിന്ന‍്‌ നിങ്ങൾ ഉദാഹരണങ്ങൾ പറയരുത്‌. “വമാക്വ്ദറുല്ലാഹ ഹക്വക്വദ്‌രിഹി“ അല്ലാഹുവിനെ വിലയിരുത്തേണ്ടതുപോലെ ഇക്കൂട്ടർ വിലയിരുത്തിയിട്ടില്ല.
അതുപോലെയാണ്‌ പടച്ചതമ്പുരാനെ ഈ രീതിയിൽ പറയുന്നത്‌. മരിച്ചുപോയവർ പ്രാർഥന കേൾക്കുകയില്ലെന്ന‍ു ഞങ്ങൾ പറയുമ്പോൾ അല്ലാഹുകേൾക്കുമെങ്കിൽ എന്തുകൊണ്ട്‌ ഇവർക്ക്‌ കേട്ടുകൂടാ എന്ന‍ു പറയുന്നതിൽ അർഥമില്ല. പണ്ട്‌ മഹാൻമാരെ തവസ്സുലാക്കിയാൽ അല്ലാഹു അതു ചെയ്യാൻ നിർബന്ധിതനാവും എന്ന‍ു പറഞ്ഞിടത്ത്‌ എന്റെ സ്നേഹിതന്‌ ഒരു ഓർമ്മപ്പിശകു സംഭവിച്ചിരിക്കുന്ന‍ു. ഹക്വ്‌-ജാഹ്‌ കൊണ്ടുള്ള തവസ്സുലിനെക്കുറിച്ചായിരുന്ന‍ു അന്ന‍്‌ വാദപ്രതിവാദം നടത്തിയിരുന്നത്‌. ഇവിടെ ഹക്വ്‌-ജാഹിന്റെ പ്രശ്നമില്ല. അല്ലാഹുവിലേക്കടുപ്പിക്കാൻ മരിച്ചവരെ ഇടയാളനാക്കി പ്രാർഥിക്കൽ ശിർക്കാണ്‌ എന്ന‍ുത‍െന്നയാണ്‌ ഞങ്ങളെഴുതിയത്‌. അത്‌ ഞങ്ങൾ സമർഥിച്ചത്‌ നിങ്ങൾ ഭാംഗീകരിച്ചുവെങ്കിൽ നിങ്ങൾ ചോദിക്കുന്ന മറ്റേ പ്രശ്നത്തെപ്പറ്റി സംവാദം നടത്തുന്നതിൽ ഞങ്ങൾക്ക്‌ വിരോധമില്ല. ഹക്വ്ജാഹുകൊണ്ടുള്ള തവസ്സുൽ ഇവിടെ നമ്മുടെ വിഷയമല്ല.

ഉള്ളടക്കം

[മറയ്ക്കുക]

താഴോട്ടു വന്ന‍ു എന്ന പ്രയോഗം അനുഗ്രഹമായി

മഹാന്മാരെകൊണ്ട്‌ തവസ്സുൽ ചെയ്താൽ ആ കാര്യം നിർവഹിച്ചുകൊടുക്കാൻ അല്ലാഹു നിർബന്ധിതനാകും എന്ന‍്‌ മുജാഹിദുകൾ പണ്ട്‌ പറഞ്ഞിരുന്ന‍ുവെന്ന‍ും കൊട്ടപ്പുറം വേദിയിലെത്തിയപ്പോൾ അതിൽ നിന്ന‍്‌ താഴോട്ടിറങ്ങിയതിൽ സന്തോഷമുണ്ട്‌ എന്ന‍ും കാന്തപുരം പറഞ്ഞത്‌ എ.പിക്ക്‌ അനുഗ്രഹമായി. പണ്ടത്തെ തവസ്സുലും കൊട്ടപ്പുറത്തെ തവസ്സുലും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കു ബോധ്യപ്പെടുത്താനും മുസ്ല്യാർ ചോദിക്കുന്നത്‌ കൊട്ടപ്പുറത്തെ വ്യവസ്ഥയിൽപെടാത്ത തവസ്സുലിനെക്കുറിച്ചാണെന്ന‍ു സ്ഥാപിക്കാനും കൂടുതൽ സൗകര്യം ലഭിച്ചു. പണ്ടു നടത്തിയ സംവാദത്തിൽ നിന്ന‍്‌ ഇപ്പോൾ താഴോട്ടു വന്ന‍ു എന്ന‍ു പറഞ്ഞതിൽ മുസ്ല്യാർക്ക്‌ ഓർമ്മപ്പിശകു പറ്റിയിരിക്കുന്ന‍ു എന്ന‍്‌ എ.പി. പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതാണ്‌. തവസ്സുൽ നിർബന്ധമായത്‌, സുന്നത്തായത്‌, ശിർക്കായത്‌, ഹറാമായത്‌ എന്ന‍ിങ്ങനെ പലതുമുണ്ട്‌. നമസ്കാരം നോമ്പ്‌ തുടങ്ങിയ ആരാധനകൾ നിർബന്ധമായ തവസ്സുലാണ്‌. അതു മുമ്പു നൽകിയ മറുപടിയിൽ എ.പി. പറഞ്ഞിട്ടുണ്ട്‌. മുസ്ല്യാർ ചോദ്യമുന്നയിക്കുന്ന ഹക്വ്‌ ജാഹുകൊണ്ടുള്ള തവസ്സുലിനെക്കുറിച്ച്‌ പണ്ട്‌ പല സ്ഥലത്തും വാദപ്രതിവാദം നടത്തിയിട്ടുണ്ട്‌. കൊട്ടപ്പുറത്തെ വ്യവസ്ഥയിൽ ഹക്വ്‌-ജാഹിന്റെ വിഷയം എഴുതിയിട്ടില്ല. അതിനാൽ വ്യവസ്ഥയിലെഴുതിയ തവസ്സുലിനെക്കുറിച്ചാണ്‌ ചോദിക്കേണ്ടതെന്ന‍ുമാണ്‌ മുസ്ല്യാരുടെ “താഴോട്ടിറങ്ങൽ പ്രയോഗ“ത്തോട്‌ എ.പി. പ്രതികരിച്ചത്‌. അപ്പോൾ മുസ്ല്യാർക്കെതിനെ നിഷേധിക്കാൻ കഴിഞ്ഞില്ല. എന്ന‍്‌ അടുത്ത ചോദ്യത്തിൽ നിന്ന‍ു വ്യത്കമാകും.
കാന്തപുരം
തവസ്സുലിനെക്കുറിച്ചൊന്ന‍ും പറയാനില്ലാത്തതുകൊണ്ട്‌ ഇസ്തിഗാസയിലേക്ക്‌ ഒന്ന‍ുകൂടി ഭൗരുണ്ടുനോക്കാമെന്ന‍ാണ്‌ വിചാരം. എന്ന‍ാൽ മരിച്ചുപോയ നബിയുടെ ക്വബ്‌റിന്നരികിൽ പോയി, ഞങ്ങളുടെ ജനത വെള്ളമില്ലാതെ വിഷമിക്കുകയാണ്‌, ഞങ്ങൾക്ക്‌ വെള്ളം തരണം എന്ന ഹദീഥിനെപ്പറ്റി നിങ്ങൾക്കെന്തു പറയാനുണ്ട്‌. നിങ്ങളുടെ അമലുകൾ അല്ലാഹുവും റസൂലും സത്യവിശ്വാസികളും കാണും എന്ന ആയത്തിനെക്കുറിച്ച്‌ അക്ഷരം മിണ്ടുന്ന‍ില്ല. ഇബ്‌റാഹീം നബി(അ) ഗൈബ്‌ അറിയും എന്ന‍ു സമ്മതിച്ച പോലെ ഇതും സമ്മതിച്ചേക്ക്‌.“
എ.പി
ഇപ്പോൾ വഴിക്കുവന്നല്ലോ. ജനങ്ങൾക്കു വേണ്ടി മഴക്കുതേടണം എന്ന‍ു പറഞ്ഞത്‌ ആരോടാണ്‌? നബിയോടു പ്രാർഥിച്ചു എന്ന‍ാണ്‌ മുസ്ല്യാരിപ്പോൾ പറഞ്ഞത്‌. ഇസ്തസ്ക്വിലി ഉമ്മത്തിക എന്ന‍്‌. ആ വിഷയം ചർച്ച ചെയ്യിക്കാൻ ത‍െന്നയാണ്‌ ഞങ്ങളിതുവരെ ശ്രമിച്ചത്‌. മുഹമ്മദ്‌ നബി(സ്വ)യെ അല്ലാഹുവിങ്കലേക്ക്‌ പറഞ്ഞയക്കുക. മഴക്കുവേണ്ടി അങ്ങ്‌ തേടണമെന്ന‍്‌. ഇങ്ങനെയൊന്ന‍ുണ്ട്‌ എന്ന‍്‌ ഇപ്പോൾ സമ്മതിച്ചുവല്ലോ.
ഇബ്നു അബീശൈബ മാലികുദ്ദാറിൽ നിന്ന‍്‌ റിപ്പോർട്ട്‌ ചെയ്ത ഒരു അഥറാണിത്‌. ഹദീഥ്‌ എന്ന‍്‌ ഇതിന്ന‍ു പറഞ്ഞികൂട. വന്ന ആൾ ആരാണെന്ന‍്‌ സ്വഹീഹായി വന്ന‍ിട്ടില്ല. “ജാഅ റജുലുൻ“ ഒരാൾ വന്ന‍ു എ‍േന്ന പറഞ്ഞിട്ടുള്ളൂ. റവാഇബ്നു അബീശൈബ ബിഇസ്നാദിൻ സ്വഹീഹിൻ എന്ന‍ാണ്‌ ഫഥുൽബാരി പറഞ്ഞത്‌. അബൂസാലിഹിസ്സമാൻ വരെയാണ്‌ സ്വഹീഹായി വന്നത്‌ എന്ന‍ു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്‌. അതിനു ശേഷമുള്ള മാലികുദ്ദാർ ആരാണെന്നറിയില്ല. എന്ന‍ു മുൻദുബി പറയുന്ന‍ു. ആർക്കാണ്‌ സ്വപ്നദർശനമുണ്ടായത്‌ എന്ന‍ു വ്യക്തമല്ല. മഹമ്മദ്‌ നബി(സ്വ)ക്കു ശേഷമുണ്ടായ ഒരു സ്വപ്ന ദർശനം ഇസ്ലാമിലെ ഒരു വിധിയായി ആരും അംഗീകരിക്കാറില്ല. ക്വുർആൻ അടിവരയിട്ട്‌ പാടില്ലെന്ന‍ു പറഞ്ഞ ഒരു കാര്യം സ്ഥപിക്കാൻ ഈ അഥറിന്‌ യാതൊരർഹതയുമില്ല.

ഓർമപ്പിശക്‌ സമ്മതിച്ചു

ഹക്വുജാഹുകൊണ്ടുള്ള തവസ്സുലാണ്‌ പണ്ട്‌ ചർച്ച ചെയ്തിരുന്നത്‌ എന്നത്‌ മുസ്ല്യാർ മറുന്ന‍ു എന്ന എ.പിയുടെ ഭപരാമർശത്തെക്കുറിച്ച്‌ മുസ്ല്യാർ ഒന്ന‍ും മിണ്ടിയില്ല. അതു സമ്മതിച്ചില്ലെങ്കിൽ പഴയ വ്യവസ്ഥ ഉദ്ധരിച്ചുകൊണ്ട്‌ എ.പി. അതു വ്യക്തമാക്കുമെന്ന‍്‌ അദ്ദേഹം ഊഹിച്ചിരിക്കണം. പക്ഷേ നേർക്കുനേരെ സമ്മതിക്കാൻ മടിയുള്ളതുകൊണ്ട്‌ വിണതു വിദ്യയാക്കാനുള്ള ശ്രമമാണ്‌ മുസ്ല്യാരുടെ ആദ്യവാക്യത്തിൽ “തവസ്സുലിനെക്കുറിച്ച്‌ ഒന്ന‍ു പറയാത്തതുകൊണ്ട്‌ ഇസ്തിഗാസയിലേക്കു ഒന്ന‍ുകൂടി ഉരുണ്ടുനോക്കാമെന്ന‍്‌ മൗലവിയുടെ വചാരം എന്ന‍്‌. തവസ്സുലിനെക്കുറിച്ച്‌ ഒന്ന‍ും പറയാനില്ല. എന്ന പ്രയോഗത്തിലും ഏത്‌ തവസ്സുൽ എന്നത്‌ മൂടിവെച്ചു. നിർബന്ധമായതും സുന്നത്തായതും തവസ്സുലിൽ ഉണ്ട്‌. നാം ചർച്ചക്കെടുത്തത്‌ ശിർക്കായ തവസ്സുലാണ്‌, ഇവിടെ ഹക്വ്‌-ജാഹ്‌ എന്ന തവസ്സുൽ വ്യവസഥയിലില്ല. എന്ന‍്‌ എ.പി. പലതവണ പറഞ്ഞതാണ്‌. “ഇബ്‌റാഹീം നബി(അ) ഗൈബ്‌ അറിയുമെന്ന‍്‌ സമ്മതിച്ചതിന്ന‍ു നന്ദി“ എന്ന‍ു പറഞ്ഞതും ഒരു കുതന്ത്രമാണ്‌. അല്ലാഹു നബിമാർക്ക്‌ ഗൈബ്‌ അറിയിച്ചുകൊടുക്കില്ലെന്ന‍്‌ മുജാഹിദുകൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഗൈബിൽ വിശ്വസിക്കൽ നിർബന്ധമാണ്‌. “എന്ന‍ാൽ നബിമാർ എല്ലാ സമയത്തും ഗൈബ്‌ അറിഞ്ഞിരുന്ന‍ില്ല. ഗൈബ്‌ അറിയലും മുഅ‍്ജിസത്തും നബിമാർക്ക്‌ അവർ വിചാരിക്കുമ്പോഴെല്ലാം പ്രയോഗിക്കാവുന്ന കഴിവല്ല. എ‍േന്ന മുജാഹിദുകൾ പറയാറുള്ളൂ. അവിടെ ഒരു സമ്മതിക്കലിന്റെ പ്രശ്നം വരുന്ന‍ില്ല. ജീവിച്ചിരിക്കുന്നവരുടെ ഇബാദത്തുകളും മറ്റു കർമങ്ങളെല്ലാം നബി(സ്വ)യും മൺമറഞ്ഞ മഹാത്മാക്കളും അറിയുമെന്ന‍ും അതിനാൽ അവരോട്‌ ഇസ്തി ഗാസ ചെയ്താലും അവരെ തവസ്സുലാക്കിയാലും നമുക്കനുകൂലമായി പ്രതികരിക്കാൻ അവർക്കു കഴിയുമെന്ന‍ും സ്ഥാപിക്കാൻ കാന്തപുരം മുസ്ല്യാർ “വസയറല്ലാഹു അമലുകും വറസൂലുഹു“ എന്ന സൂറത്തു തൗബയിലെ 84-‍ാം വാക്യത്തിന്റെ ഒരു കഷ്ണം രണ്ടു മൂന്ന‍ുതവണ ഉദ്ധരിച്ചു. അപ്പോഴാണ്‌ അനന്തരവകാശ “സ്വത്ത്‌ ഓഹരിവെക്കുമ്പോൾ തർക്കപരിഹാരത്തിന്‌ മരിച്ച ബാപ്പയോട്‌ ചോദിച്ചാൽ പോരെ എന്ന‍്‌ എ.പി. ചോദിച്ചത്‌. മുസ്ല്യാർ ഉദ്ധരിച്ച ആയത്ത്‌ മുസ്ല്യാർ പറഞ്ഞ രിതീയിലല്ല സമസ്ത നേതാവ്‌ കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാർ തന്റെ തഫ്സീറിൽ പറഞ്ഞത്‌. നബി(സ്വ)യോടൊപ്പം യുദ്ധത്തിനു പോകാതിരുന്ന കപടവിശ്വാസി പിന്ന‍ീട്‌ ഒഴിവുകഴിവു പറയാൻ അവിടുത്തെ തിരുസന്ന‍ിധിയിൽ വരുമെന്ന‍ും എന്ന‍ാൽ ആ തട്ടിപ്പ്‌ അല്ലാഹുവും റസൂലും കാണുന്നതിനാൽ വലിപ്പോവില്ലെന്ന‍ും ഓർമിപ്പിക്കുകയാണ്‌ അല്ലാഹു എന്ന‍ുമാണ്‌ കൂറ്റനാട്‌ തന്റെ പരിഭാഷയിൽ സമർഥിക്കുന്നത്‌. കാന്തപുരം വാദിക്കുന്നപോലെ ആ ആയത്ത്‌ മരിച്ചവരെ തവസ്സുലാക്കാനുള്ളതല്ല.

കൂറ്റനാട്‌ മുസ്ല്യാരുടെ അർഥം

വി.ക്വു. 94. “നിങ്ങൾ (യുദ്ധത്തിൽ നിന്ന‍്‌) മടങ്ങിച്ചെന്ന‍ാൽ അവർ പല ഒഴിവുകഴിവുകളും പറയും. താങ്കൾ (അപ്പോൾ അവരെ) ഉണർത്തുക. നിങ്ങൾ ഒഴിവുകൾ ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയില്ല. നിങ്ങളുടെ ഏതാനും വർത്തമാനങ്ങൾ അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്‌. അല്ലാഹുവും റസൂലും നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ കാണും. അനന്തരം ദൃശ്യാദൃശ്യങ്ങളറിയുന്ന അല്ലാഹുവിന്റെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നതാണ്‌. അപ്പോൾ (ഇവിടെ വെച്ച്‌) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവൻ നിങ്ങളോട്‌ വിവരം പറയും (70)

കൂറ്റനാടിന്റെ വ്യാഖ്യാനം

മേൽ ആയത്തിന്‌ 70-‍ാം നമ്പർ അടിക്കുപ്പിൽ അദ്ദേഹം പറയുന്നതു നോക്കൂ: “നബി(സ്വ)യും സത്യവിശ്വാസികളും യുദ്ധയാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയാൽ ഉടനെ മുനാഫിക്വുകൾ ചെന്ന‍്‌ കാരണങ്ങൾ ബോധിപ്പിക്കുമെന്ന‍ാണുർത്തുന്നത്‌. പണ്ടുമുതലേ വ്യാജ വാർത്തകളും പ്രവൃത്തികളുമാണല്ലോ ഇവരുടെ കൈമുതൽ. സത്യവിശ്വാസികളായി ചമഞ്ഞു നടക്കുന്നതോടെപ്പം യുദ്ധത്തിൽ നിന്ന‍്‌ ഒഴിഞ്ഞു മാറിയതിൽ ഒരു തരം മനസ്സാക്ഷിക്കുത്ത്‌ അവർക്കുണ്ടായിരുന്ന‍ു. സത്യവിശ്വാസികൾ തങ്ങളുടെ ഉള്ളുകള്ളി മനസ്സിലാക്കുകയും തങ്ങളെ ഭപരിഹസിക്കുകയും നബി(സ്വ) വല്ല ശിക്ഷ വിധിക്കുകയും ചെയ്യുമോ എന്നതിന്റെ പേരിൽ. എന്ന‍ാൽ അങ്ങനെ കാരണം ബോധിപ്പിക്കാൻ വരുമ്പോൾ ഈ വേല തൽക്കാലം നടക്കില്ലെന്ന‍്‌ കപടവിശ്വാസികളുടെ മുഖത്തുനോക്കി പ്രതികരിക്കാനാണിവിടെ നിർദേശിക്കുന്നത്‌. നിങ്ങൾ ഇങ്ങനെ ഒഴിവുകഴിവുകളൊന്ന‍ും ബോധിപ്പിക്കേണ്ട. അതു വിശ്വസിക്കാൻ കിട്ടുകയുമില്ല. ഇങ്ങനെ വ്യാജം പറഞ്ഞ്‌ തടിതപ്പാമെന്ന‍്‌ നിങ്ങൾ വിചാരിക്കുക എന്നതു മൗഢ്യമാണ്‌. കാരണം അല്ലാഹുവും റസൂലും നിങ്ങളുടെ വർത്തമാനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന‍ുമുണ്ട്‌. പരലോകത്ത്‌ ഈ കാപട്യത്തിന്റെ ഭവിഷ്യൽഫലം നിങ്ങളനുഭവിക്കുന്നതാണ്‌.“ (വിശുദ്ധ ക്വുർആൻ വ്യാഖ്യാനം. വാ.2.പേ. 401) കാന്തപുരം മുസ്ല്യാരുടെ വാദത്തിന്‌ ഈ ആയത്തിൽ ഒരു തെളിവുമില്ലെന്ന‍്‌ കെ.വി. മുസ്ല്യാരുടെ വ്യാഖ്യാനത്തിൽ നിന്ന‍്‌ തെളിഞ്ഞല്ലോ. വാദപ്രതിവാദത്തിൽ മുജാഹിദുകളെ തോൽപിക്കാൻ എന്തും പറയാം എന്ന‍്‌ ഇവർ വിശ്വസിക്കുന്ന‍ു എന്ന‍്‌ ഇപ്പോൾ തെളിഞ്ഞല്ലോ. ക്വുർആൻ പരിഭാഷപ്പെടുത്താൻ പാടില്ലെന്ന‍്‌ ഇ.കെ. ഹസ്സൻ മുസ്ല്യാർ പറഞ്ഞിരുന്നതിന്റെ കാരണവും ഇതിലുണ്ട്‌. (തുടരും)ഭഭ
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: