പൂങ്കാവനം സംരംഭത്തിൽ നിന്ന്
- കാന്തപുരം
- തവസ്സുലിനെക്കുറിച്ച് നിങ്ങൾ സ്ഥാപിച്ചത് ഞങ്ങൾ കേട്ടതല്ലേ? അല്ലാഹുവിനോട് പ്രാർഥിക്കുമ്പോൾ ഇടയാളനെ നിർത്തി പ്രാർഥിക്കലാണ് തവസ്സുൽ. പ്രാർഥിക്കുക എന്ന് നിബന്ധനയെഴുതിയാൽ അതെല്ലാം അല്ലാഹു അല്ലാഹവരോട് പ്രാർഥിക്കുക എന്നാണോ അർഥം. എങ്കിൽ തവസ്സുലും ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസമെന്ത്? മനസ്സാക്ഷിക്കെതിരായി നിങ്ങൾ സംസാരിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല.
- എ.പി
- തവസ്സുലിനെക്കുറിച്ച് ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിലുണ്ട്. സ്വന്തം സൽക്കർമങ്ങൾ കൊണ്ട് തവസ്സുൽ ചെയ്യൽ അനുവദനീയം എന്നു മാത്രമല്ല നിർബന്ധം കൂടിയാണ്. അപകടകരമായ ഒരു തവസ്സുൽ നിങ്ങൾ സമൂഹത്തിൽ കൂട്ടിക്കലർത്തിയിട്ടുണ്ട്. ആ തെറ്റു ധാരണ തീർക്കാൻ വേണ്ടിയാണ് ഞങ്ങളിത് ചർച്ചക്കെടുത്തത്. ഇസ്തിഗാസ എന്നാൽ ഔലിയാക്കളോട് പ്രാർഥിക്കുന്നു. അവർ സ്വയം ആ കാര്യം സാധിപ്പിച്ചിതരുന്നു. അക്കാര്യം ആണയിട്ടുറപ്പിക്കാൻ മറുപക്ഷം ശ്രമിച്ചിട്ടുണ്ട്. അവർക്ക് എപ്പോഴും എന്തിനും കഴിയും എന്നതിനാൽ പ്രാർഥനയുടെ ഫലമായി നേരിട്ട് സഹായം ലഭിക്കും. അതാണ് ഇസ്തിഗാസ. തവസ്സുൽ എന്നാൽ ഇളയാളനോട് പ്രാർഥിക്കുകയും അയാൾ അല്ലാഹുവിൽ നിന്നും അപ്പപ്പോൾ കാര്യങ്ങൾ നേടിവരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അവിടെ ഒരു മാധ്യമം മുഖേനയാണ് കാര്യം നേടുന്നത്. ഇതാണ് ഹക്വിന്റെയും ജാഹിന്റെയും പേരു പറഞ്ഞ് മറുപക്ഷത്തെ പണ്ഡിതൻമാർ ജനങ്ങളിൽ അടിച്ചേൽപിക്കുന്ന തവസ്സുൽ. ഇത് അപകടകരമായ തവസ്സുലാണ്.
- കാന്തപുരം
- മൗലവി സാഹിബ് കള്ളം പറയരുത്. അല്ലാഹു കൊടുക്കാത്ത സ്വന്തം കഴിവുകൊണ്ട് മഹാത്മാക്കൾ സഹായിക്കുമെന്ന് ഞങ്ങൾ പറഞ്ഞതായി കള്ളം പറയരുത്. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് മഹാത്മാക്കൾ സഹായിക്കുമെന്നാണ് കഴിഞ്ഞ രണ്ടു ദിവസവും ഞങ്ങൾ പറഞ്ഞത്. ഇന്നത് മറച്ചിടാൻ വേണ്ടി ഭസ്വന്തം കഴിവുകൊണ്ടും സഹായിക്കും എന്ന് അവർ പറയുന്നപോലെ എന്നു പറഞ്ഞ് കൂട്ടിക്കുഴച്ച് കള്ളം പറയരുതെന്ന് ഞാൻ താക്കിത് ചെയ്യുന്നു.
- എ.പി
- കള്ളം പറയുക, താക്കീത് ചെയ്യുക എന്നത് എവിടെന്ന് പഠിച്ച മര്യാദയാണ്. സംവാദത്തിൽ സംസാരിക്കുന്ന ആളുകൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് മനസ്സിലാക്കുന്നത് നന്ന്. മാന്യമായി പണ്ഡിതോചിതമായിട്ടാണ് ഇരുവിഭാഗവും സംസാരിക്കേണ്ടത്. പ്രകടനം കാഴ്ചവെച്ച് വലിയവനാകാൻ ശ്രമിക്കുന്നത് ആരായാലും നന്നല്ല. ആരാണിവിടെ കള്ളം പറയുന്നത്? എന്താണതിന്റെയാവശ്യം.
പ്രകോപിതരായി
- എ.പി. കള്ളം പറഞ്ഞു എന്നും ഞാൻ നിങ്ങളെ താക്കീതു ചെയ്യുന്നു എന്നും മുസ്ല്യാർ പറഞ്ഞപ്പോൾ അത് തങ്ങൾ ഭപ്രകോപിതരാകാനുള്ള ആഹ്വാനമാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ മനസ്സിലാക്കി. ജനങ്ങൾ ഇളകുന്നത് കണ്ടപ്പോഴാണ് അനാരോഗ്യകരവും അപകടകരവുമായ പദപ്രയോഗങ്ങൾ നടത്തുന്നത് ഗുരുതരമായ ഭവിഷ്യത്തുകളുപ്പണ്ടാക്കുമെന്ന് എ.പി.. ഓർമിപ്പിച്ചത്.
- കാന്തപുരം
- മൗലവി സാഹിബ് ഇന്നലെ എെന്ന താക്കീത് ചെയ്തത് മറേന്നാ? നിങ്ങൾ നിങ്ങളുടെ വാദം പറഞ്ഞോളൂ. ഞങ്ങളുടെ പേരിൽ കള്ളമുന്നയിക്കരുത്. അല്ലാഹു കൊടുക്കാത്ത കഴിവ് മഹാത്മാക്കൾക്ക് ഉണ്ട് എന്ന് ഞങ്ങൾ പറഞ്ഞതായി ജനങ്ങളെ കേൾപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. അതാണ് കള്ളമെന്ന് ഞാൻ പറഞ്ഞത്. നബിയെ മുൻനിറുത്തി എന്റെ ദോഷം പൊറുത്തുതരേണമേ റന്നേ എന്നു പ്രാർഥിച്ചാൽ അതിലെവിടെ ശിർക്ക്? ജനം പ്രകോപിതരായതിന് എെന്ന കുറ്റം പറയരുത്. ചോദ്യത്തിനുത്തരം പറയാത്തതുകൊണ്ടാണ് ജനങ്ങൾ പ്രകോപിതരാതുന്നത്.
- എ.പി
- പ്രകോപനത്തിന്റെ ഏറ്റവും വഷളായ രൂപമാണിത്. പതിനാറ് ആയത്തുകളോതി ഞങ്ങൾ വാദം സമർഥിച്ചു. അവയെ കല്ലും ബിംബവുമായി തള്ളുകയല്ലാതെ അതിലെ ഒരായത്തിനെപ്പോലും നിങ്ങൾക്ക് തൊടാൻ കഴിഞ്ഞിട്ടില്ല. ഇസ്തിഗാസക്കു ഒരു നിലക്കും ബാധകമല്ലാത്തതും നിങ്ങളുടെ പരിഭാഷകരെഴുതിയ
- കാന്തപുരം
- നേരിട്ടു പ്രാർഥിക്കുന്നത് ഇസ്തിഗാസയാണ്. അതു കഴിഞ്ഞു. പോലിസ് സ്റ്റേഷനിൽപോകുമ്പോൾ ഞാൻ ഇന്ന നേതാവിന്റെയാളെന്ന് പരിചയപ്പെടുത്തി നാം കാര്യം പറയാറില്ലേ? അതേപോലെ ഞാൻ നിന്റെ ഔലിയാക്കളേയും അമ്പിയാക്കളെയും പ്രിയം വെക്കുന്നവനാണ്. അതു കൊണ്ട് അവരെ മുൻനിറുത്തി നിേന്നാട് ഞാൻ ചോദിക്കുന്നു റന്നേ എന്നു പറഞ്ഞാൽ അതു തവസ്സുലല്ല എന്ന് നിങ്ങൾക്കു വാദമുണ്ടോ? അതിൽ അല്ലാഹുവിൽ പങ്കുചേർക്കൽ വരുന്നുണ്ടോ? ഇബ്‌റാഹീം(അ)ന്ന് മലക്കൂത്തുസ്സമാവാത്ത് കാണിച്ചുകൊടുത്തു എന്ന് അല്ലാഹു പറയുന്നു. അതിനെക്കുറിച്ച് നിങ്ങൾക്കൊന്തു പറയാനുണ്ട്.
- എ.പി
- മന്ത്രിയുടെ പേഴ്ഷണൽ അസിസ്റ്റന്റ് മുഖേന അപേക്ഷ സമർപ്പിക്കുക എന്നു പറഞ്ഞാൽ ഇയാൾ അപേക്ഷ പരിശോധിച്ചയക്കുക എന്നാണർഥം. ഇതുതെന്നയാണ് ഔലിയാക്കളെ ഇടയാളനാക്കുമ്പോഴുമുള്ളത്. ഇത് നിങ്ങൾ സമ്മതിച്ചുവോ?
- കാന്തപുരം
- അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ കാണും എന്നല്ലേ പറഞ്ഞത്. അതു സമ്മതിച്ചതു നന്നായി. അല്ലാഹു ഭകാണിച്ചുകൊടുത്തപ്പോഴും കാണും എന്നാണ് സുന്നികൾ വിശ്വസിക്കുന്നത്. എന്ന് വരുത്തിത്തീർക്കാനാണോ ശ്രമം. ലോകത്തിലൊരു മുസ്ലിമും അങ്ങനെ വിശ്വസിക്കുന്നില്ല. ഇന്നലെ “അഹ്‌യാഉൻ“ എന്ന് അല്ലാഹു പറഞ്ഞപ്പോൾ വിശ്വസിക്കാൻ വിസമ്മതിച്ചു. ഇന്ന് കാണിച്ചുകൊടുക്കും എന്നു പറഞ്ഞപ്പോൾ അംഗീകരിച്ചു.
- എ.പി
- ഞങ്ങളുടെ വാദം അര മണിക്കൂർ ക്വുർആൻ വചനങ്ങളോതികൊണ്ട് ഞങ്ങൾ സമർഥിച്ചു. അതില്ലെന്ന് മറുപക്ഷം പറയുന്നില്ല. ഞങ്ങളുടെ വാദം അംഗീകരിച്ചതായി സമ്മതിക്കേണ്ടി വന്നപ്പോൾ കഴിഞ്ഞ ദിവസം തെളിയിച്ചു എന്നു പറയുകയാണ്. ജനങ്ങൾ ഇതു രണ്ടു ദിവസമായി കേൾക്കുന്നു. ആരാണ് അടിവരയിട്ടത്, ആരാണ് അടിവരയിടാത്തത് എന്നു തീരുമാനിക്കാനുള്ള ചുമതല ജനങ്ങൾക്കാണ് മധ്യസ്ഥൻമാർ വിട്ടുകൊടുത്തത്. മരിച്ചുപോയ ആളുകൾ ഇവിടെ നടക്കുന്നതെല്ലാം അറിയും എന്നാണിപ്പോൾ മുസ്ല്യാർ പറഞ്ഞത്. എങ്കിൽ മരിച്ച പിതാവിന്റെ സ്വത്ത് ഓഹരി വെക്കുമ്പോൾ മക്കൾ തമ്മിൽ തർക്കമുണ്ടായാൽ മരിച്ച ഭബാപ്പയോട് ചോദിച്ചാൽപോരെ? എന്തറിവാണിത്? എന്തിനാണ് നാമിത്ര വിഷമിക്കുന്നത്. ഓഹരി വെക്കേണ്ടതെങ്ങനെയെന്ന് ബാപ്പയോടു ചോദിച്ചുകൂടേ?
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment