Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/കൊട്ടപ്പുറം സംവാദം ഇരുപത്തഞ്ചാം ആണ്ട്‌ പിന്ന‍ിട്ടപ്പോൾ

പൂങ്കാവനം സംരംഭത്തിൽ നിന്ന്


കൊട്ടപ്പുറം സംവാദം കഴിഞ്ഞിട്ട്‌ ഇരുപത്തഞ്ചു വർഷമായി. കാന്തപുരം വിഭാഗം അതിന്റെ വിജയമാഘോഷിക്കുന്ന വിചിത്ര അനുഭവമാണ്‌ ഈയിടെ മലയാളികൾക്ക്‌ കാണാൻ കഴിഞ്ഞത്‌. സംവാദത്തിന്റെ പിറ്റെ ദിവസം മുതൽ അവർ പറഞ്ഞുനടന്നത്‌ പ്രധാനമായും രണ്ടു കളവായിരുന്ന‍ു. 1. മുജാഹിദുകൾക്ക്‌ ശിർക്കിന്റെ നിർവ്വചനം പറയാൻ കഴിഞ്ഞില്ലെന്ന‍്‌. 2. നാലുദിവസം നടക്കേണ്ടിയിരുന്ന വാദപ്രതിവാദം മൂന്ന‍ാം ദിവസം മുജാഹിദുകൾ ഉത്തരം മുട്ടിയതിനാൽ നിർത്തിവെക്കേണ്ടിവന്ന‍ു എന്ന‍്‌. ഇപ്പോൾ വിജയമാഘോഷിച്ചതും ഈ രണ്ട്‌ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ്‌ മുസ്ല്യാക്കളുടെ ഈ ആരോപണം സത്യവിരുദ്ധമാണ്‌ എന്ന‍്‌ അവരുടെ പുസ്തകങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ തെളിയിക്കാം. മുജാഹിദ്‌ പക്ഷത്തിനുവേണ്ടി സി.പി. ഉമർ സുല്ലമി തൗഹീദ്‌ എന്ത്‌, ശിർക്ക്‌ എന്ത്‌ പ്രാർത്ഥന അല്ലാഹുവോടുമാത്രം എന്ന‍്‌ വളരെ ഭംഗിയായി വിഷയമതരിപ്പിച്ചു. ശേഷം സുന്ന‍ീ പക്ഷത്തിന്റെ കാന്തപുരം അബൂബക്കർ മുസ്ല്യാർ ചോദ്യം ആരംഭിച്ചു. എ.പി. അബ്ദുൽ ഖാദിർ മൗലവിയാണ്‌ മറുപടി പറഞ്ഞിരുന്നത്‌. ഒന്ന‍ാം ചോദ്യം “ശിർക്കിന്റെ നിർവ്വചനം എന്ത്‌ എന്ന‍ായിരുന്ന‍ു. അതിന്‌ എ.പി. നൽകിയ മറുപടി സുന്ന‍ികളിറക്കയ വാദപ്രതിവാദ പുസ്തകത്തിൽനിന്ന‍്‌ ഉദ്ധരിക്കുകയാണ്‌ “ശിർക്കിന്‌ ഭാഷാപരമായ അർഥമുണ്ട്‌. മതപരമായ അർഥമാണ്‌ മറുപക്ഷത്തുനിന്ന‍്‌ ചോദിച്ചത്‌ എന്ന‍്‌ ഞാൻ മനസ്സിലാക്കുന്ന‍ു. സാങ്കേതികമായി ശിർക്ക്‌ എന്ന‍ാൽ അല്ലാഹുവിന്റെ ദാത്തിലോ സ്വിഫാത്തിലോ മറ്റാരെയെങ്കിലും പങ്കുചേർക്കുകയാണെന്നതിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ പൊതുവെ അഭിപ്രായ വ്യത്യാസമില്ല എന്ന‍ാണ്‌ ഞങ്ങൾ മനസ്സിലാക്കയത്‌. (ഒ.എം.തരുവണ എഴുതിയ കൊട്ടപ്പുറം സുന്ന‍ീ മുജാഹിദ്‌ സംവാദം. പേ. 5 ഒന്ന‍ാം പതിപ്പ്‌) വാദപ്രതിവാദം കഴിഞ്ഞ ഉടനെ ഇറങ്ങിയ അൽമുബാറക്‌ വാരികയിൽ ഭൈതിനെ വിലയിരുത്തിയത്‌ “ശിർക്കിന്റെ നിർവചനം അറിയാത്ത മുജാഹിദ്‌ മൗലവിമാർക്ക്‌ ബാർബർഷാപ്പ്‌ തുറക്കുകയാണ്‌ നല്ലത്‌“ എന്ന‍ായിരുന്ന‍ു. സമാനമായ ഒരുപാട്‌ പ്രയോഗങ്ങൾ പല സുന്ന‍ീവേദികളിൽ നിന്ന‍ും ഉയരുകയുണ്ടായി. എ.പി. അബ്ദുൽ ഖാദിർ മൗലവി പറഞ്ഞ അതേ നിർവചനം, കാന്തപുരം വിഭാഗത്തിന്റെ ഏഴാം ക്ളാസ്‌ മദ്‌റസാ പാഠപുസ്തകത്തിൽ നിന്ന‍്‌ കാണുക. “ഫലാ ശരീക ലഹു ഫീ ദാതിഹീ വലാഫീ സ്വിഫാതിഹീ വലാഫീ അഫ്‌ ആലിഹീ“ അവന്‌ പങ്കുകാരില്ല.

الدّرس الثالث هُوَللهُ الْوَاحِدُالْقَََهَّارُ اِنّمَااللهُ اِلَهُ وَاحِدٌ. فَلاَ شَرِيكَ لَهُ فِىذَاتِهِ وَلاَفَى صِفَاتِهِ وَلاَفِى أَفْعَالِهِ. فَلَوْآَنَ هُنَاكَ اِلَهَانِ فَاِمَّا أَنْ يَخْتَلِفَا أَوْبَتَّفِقَا
(സമസ്തകേരള സുന്ന‍ീ വിദ്യാഭ്യാസ ബോർഡിന്റെ ഏഴാം ക്ളാസ്‌ കിതാബുൽ അക്വാഇദ്‌) നാട്ടിക വി. മൂസ മുസ്ല്യാരുടെ “തൗഹീദും ശിർക്കും. എന്ന കൃതിയിലെ നിർവചനം കാണുക. “അപ്പോൾ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും അല്ലാഹു ഒരുവൻ മാത്രമാണ്‌“ (പേജ്‌ 16. ഒന്ന‍ാം പതിപ്പ്‌) മുസ്ല്യാക്കളുടെ ഒരു വൻ കളവാണ്‌ ഇവിടെ തൊണ്ടിഹിതം പിടികൂടിയിക്കുന്നത്‌. കൊട്ടപ്പുറം സംവാദത്തിനു ശേഷം സമസ്ത പിളരുകയും കാന്തപുരം വിഭാഗം അവരുടെ ടെക്സ്റ്റ്‌ ബുക്കിലും ഇ.കെ. വിഭാഗം അവരുടെ ഗ്രന്ഥത്തിലും മുജാഹിദുപക്ഷം പറഞ്ഞ അതേ നിർവചനം ഉൾപ്പെടുത്തുകയും ചെയ്തു. മുജാഹിദുകളോട്‌ അറബിക്‌ കോളേജുകൾ പൂട്ടി ബാർബർ ഷാപ്പു തുറക്കാനുപദേശിച്ചവർക്കും 2009ലും വിജയമാഘോഷിച്ചവർക്കും മേൽ നിർവചനങ്ങളെക്കുറിച്ച്‌ എന്തു പറയാനുണ്ട്‌?


ചോദ്യം ചോദിച്ചയാൾക്ക്‌ എങ്ങനെയാണ്‌ ഉത്തരം മുട്ടുക?
രണ്ടാമത്തെ കളവ്‌ മുജാഹിദുകൾക്ക്‌ ഉത്തരം മുട്ടി എന്നതാണ്‌. ഉത്തരം ഭമുട്ടിയത്‌ സുന്ന‍ീപക്ഷത്തിനാണ്‌. മുന്ന‍ാം ദിവസം രണ്ടാംപകുതി വെച്ചാണ്‌ പ്രശ്നം ഉണ്ടായത്‌. ഒന്ന‍ാം പകുതിയിൽ തവസ്സുലിനെക്കുറിച്ച്‌ മുജാഹിദ്‌ പക്ഷത്തുനിന്ന‍്‌ സി.പി. ഉമർ സുല്ലമി വിഷയമവതരിപ്പിക്കുകയും അത്‌ സംബന്ധമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയും ചെയ്തു. അര മണിക്കൂർ വിഷയാവതരണവും ഒന്നര മണിക്കൂർ ചോദ്യോത്തരവും നടന്നശേഷം സുന്ന‍ീപക്ഷത്തിനുവേണ്ടി പി.കെ. മുഹ്‌യുദ്ദീൻ മുസ്ല്യാർ വിഷയമവതരിപ്പിച്ചു. ഇനി ഒന്നര മണിക്കൂർ നേരം മുജാഹിദുകളുടെ ചോദ്യങ്ങൾക്ക്‌ സുന്ന‍ീപക്ഷം മറുപടി പറയണം. ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി ചോദ്യമുന്നയിക്കുകയും സുന്ന‍ീപക്ഷത്തുനിന്ന‍്‌ കാന്തപരും അബൂബക്കർ മുസ്ല്യാർ മറുപടി പറയുകയും ചെയ്യുന്ന‍ു. ഉത്തരം മുട്ടുന്നതാർക്ക്‌ എന്നറിയാൻ ചോദ്യോത്തരം ശ്രദ്ധിക്കുക.


ചോദ്യം
(ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി)
ഞങ്ങൾക്ക്‌ തൗഹീദും ശിർക്കും പഠിപ്പിക്കുവാൻ വേണ്ടി ഇന്നലെ വളരെ വൈകിയാണെങ്കിലും സൂറത്തുൽ ഇഖ്ലാസ്‌ ഓതുകയുണ്ടായി. ഞാൻ വളരെ വിനീതമായി ചോദിക്കുകയാണ്‌, അഹ്ലുസ്സുന്നത്ത്‌ വൽ ജമാഅത്തിന്റെ ക്വുർആൻ പരിഭാഷയെന്ന‍്‌ അവതാരികയെഴുതി പ്രസിദ്ധീകരിച്ച ടി.കെ. അബ്ദുല്ല മുസ്ല്യാരുടെ ക്വുർആൻ പരിഭാഷയിൽ “അല്ലാഹുസ്സമദ്‌“ എന്ന വാക്കിന്‌ അഖിലത്തിനും എ‍െ“‍ും അന്യാശ്രയമില്ലാത്തവനാണ്‌ അല്ലാഹു എന്ന‍ാണ്‌. അഥവാ ഇന്നലെയും മിനിയാന്ന‍ും ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്‌ ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ആശ്രയമായിട്ടുള്ളത്‌ അല്ലാഹു മാത്രമാണ്‌, അവനല്ലാതെ ഒരാശ്രയവുമില്ലാത്തതാകുന്ന‍ു. അല്ലാഹുസ്സമദ്‌ എന്നതിനുള്ള അർഥമാണ്‌ ടി.കെ. അബ്ദുല്ല മുസ്ല്യാർ സുന്നത്തു ജമാഅത്തിന്റെ ക്വുർആൻ പരിഭാഷയിൽ പറഞ്ഞിരിക്കുന്നത്‌. അത്‌ സമർഥിക്കാനാണ്‌ ഞങ്ങളീ ദിവസങ്ങളിൽ ശ്രമിച്ചത്‌. ഇത്‌ സംബന്ധിച്ച്‌ മുസ്ല്യാർക്കെന്തു പറയാനുണ്ട്‌.“


രണ്ടാമത്തെ ഭചോദ്യം
അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി അല്ലാഹുവെ ഒഴിവാക്കിക്കൊണ്ട്‌, അല്ലാഹുവോട്‌ പ്രർഥിക്കുന്നവർ, ഇവരെ അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി അല്ലാഹുവോട്‌ ത‍െന്ന പ്രാർഥിച്ച കാര്യമാണോ ഈ ആയത്തിൽ ചൂണ്ടിക്കാണിക്കുന്നത്‌? അതല്ല ഇടയാളനോടു പ്രാർഥിക്കുന്ന കാര്യമോ? ഇടയാളനോട്‌ പ്രാർഥിക്കാൻ വ്യവസ്ഥയിൽ പറഞ്ഞിട്ടില്ല എന്ന‍്‌ പറയുന്നത്‌ ശരിയല്ലെന്ന‍്‌ ആവർത്തിച്ചു പറഞ്ഞിട്ടും വീണ്ടും മുസ്ല്യാർ പറയുകയുണ്ടായി. ഇടയാളനോട്‌ പ്രാർഥിക്കുക എന്ന‍്‌ നോട്ടീസിൽ പറഞ്ഞിട്ടില്ലെന്ന‍്‌. ആരോടു പ്രാർഥിക്കാനാണ്‌ വ്യവസ്ഥയിൽ പറഞ്ഞിട്ടുള്ളത്‌?


ഉത്തരം (കാന്തപുരം)
ഈ ആയത്ത്‌ ഇവിടെ കൊണ്ടുവരേണ്ട മൗലവി സാഹിബേ, അല്ലാഹുവിലേക്ക്‌ അടുപ്പിക്കാൻവേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക്‌ ഇബാദത്ത്‌ എടുക്കുന്ന‍ില്ല എന്ന‍ാണ്‌ കാഫിരീങ്ങൾ പറഞ്ഞത്‌. അല്ലാഹു അല്ലാത്തവർക്ക്‌ ഇബാദത്തെടുത്ത, അല്ലാഹു അല്ലാത്തവരെ ആരാധിക്കാമെന്ന‍്‌ വിശ്വസിച്ച ക്വൗമിനെ പറ്റിയാണ്‌ ആയത്തിൽ പറഞ്ഞത്‌. അല്ലാഹുസ്സമദിന്‌ ടി.കെ. പറഞ്ഞ അർഥം പൊക്കിക്കാണിക്കുകയുണ്ടായി. ആരു പറഞ്ഞാലും ഇല്ലെങ്കിലും അതിന്റെ അർത്ഥം അല്ലാഹു ആശ്രയമില്ലാ ത്തവനും അവനിലേക്ക്‌ സർവ്വം ആശ്രയിക്കുന്നവനും എന്ന‍ുത‍െന്നയാണ്‌. അല്ലാഹുവും ഔലിയാക്കളും സഹായിക്കും എന്ന‍ു പറഞ്ഞത്‌ ഒരർഥത്തിലല്ല. അല്ലാഹു സഹായിക്കുന്നത്‌ സ്വന്തം കഴിവുകൊണ്ടും ഔലിയാക്കൾ സഹായിക്കുന്നത്‌ അല്ലാഹു നൽകിയ കഴിവുകൊണ്ടുമാണ്‌. ശിർക്കിന്റെ നിർവ്വചനം പറയാതെ ഒഴിഞ്ഞുമാറിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായി. അല്ലാഹു നൽകുന്ന കഴിവിൽനിന്ന‍്‌ ചോദിച്ചാൽ അത്‌ തെറ്റല്ല. പക്ഷേ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മക്കാ മുശ്‌രിക്കുകൾ അല്ലാഹുവെ വിട്ട്‌ മറ്റുള്ളവർക്ക്‌ ഇബാദത്ത്‌ ചെയ്തതുകൊണ്ടാണ്‌ പിഴച്ചുപോയത്‌.


ചോദ്യം
ടി.കെ. അബ്ദുല്ല മുസ്ല്യാർ പറഞ്ഞത്‌ പ്രസക്തമല്ലെന്ന‍ുപറഞ്ഞത്‌ ഒരു തള്ളിപ്പറയലായിപ്പോയി. ഒന്ന‍ാം ചോദ്യത്തെപ്പറ്റി മുസ്ല്യാർ കാര്യമായി ഒന്ന‍ും ഭപറഞ്ഞില്ല. ഇബാദത്ത്‌ എന്ന വാക്കാണ്‌ പ്രയോഗിച്ചെതെന്ന‍ും കാഫിറുകളാണ്‌ അത്‌ ചെയ്തതെന്ന‍ുമൊക്കെ പറയുകയാണ്‌ മുസ്ല്യാർ ചെയ്തത്‌. കാഫിറുകളാണോ അല്ലേ, ഇലാഹുകളെന്ന‍്‌ ധരിക്കുന്ന‍ുവോ ഇല്ലേ എന്നതല്ല പ്രശ്നം. ഇലാഹാക്കൽ കൂടാതെ ത‍െന്ന ഇബാദത്തിന്റെ ഏതെങ്കിലുമൊരംശം അല്ലാഹു അല്ലാത്തവർക്ക്‌ അർപ്പിച്ചാൽ അത്‌ ശിർക്കാണെന്ന‍ും ഇബാദത്തിന്റെ കാതലായ അംശം പ്രാർഥനയാണെന്ന‍ും പ്രാർഥനയുടെ അംശം ഇല്ലാത്ത ഒന്ന‍ും ഇബാദത്താവുകയില്ലെന്ന‍ും ഞങ്ങൾ സമർത്ഥിച്ചു. അത്‌ മറുപക്ഷത്തുള്ളവരാൽ ചോദ്യം ചെയ്യപ്പെടാത്ത സ്ഥിതിക്ക്‌ ഇബാദത്ത്‌ എന്ന പദം ചൂണ്ടിക്കാണിക്കുന്നതിൽ അർഥമില്ല. അല്ലാഹു അല്ലാത്തവരെ രക്ഷകൻമാരായി സ്വീകരിച്ചവരെ പരാമർശിക്കുന്ന ആയത്തിൽ അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി പ്രാർഥിക്കന്നത്‌ ഇടയാളന്മാരോടാണ്‌“ ആ നിലക്കുള്ള പ്രാർഥനയെക്കുറിച്ചാണ്‌ ഞങ്ങളുടെ ചോദ്യം. അതേപ്പറ്റി മുസ്ല്യാർക്കെന്തു പറയാനുണ്ട്‌.
ഇനി ഞാൻ മൂന്ന‍ാമത്തെ ചോദ്യത്തിലേക്ക്‌ കടക്കുകയാണ്‌. ഗൈബിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ അവൻ തൃപ്തിപ്പെട്ട റസൂലി‍െന്ന‍ാഴികെ എന്ന ആയത്തോതി റസൂലിന്‌ ഏതവസരത്തിലും ഗൈബ്‌ അറിയിച്ചുകൊടുത്തുവെന്ന‍്‌ പറയുകയുണ്ടായി. എന്ന‍ാൽ വിശുദ്ധ ക്വുർആന്റെ മറുഭാഗം മുസ്ല്യാർ മറച്ചുവെക്കുകയാണ്‌. പ്രവാചകനോട്‌ അല്ലാഹു പ്രഖ്യാപിക്കാൻ പറയുന്ന‍ു: പറയുക: അല്ലാഹുവിന്റെ ഖജനാവ്‌ എന്റെ കൈയിലാണെന്ന‍്‌ ഞാൻ പറയുന്ന‍ില്ല, എനിക്ക്‌ അദൃശ്യം അറിയുകയുമില്ല. ഉത്തരം: ഗൈബ്‌ ഞാനറിയില്ല എന്ന ആയത്ത്‌ നിങ്ങളോതി, നേരത്തെ ഒരു ഗുണമോ ദോഷമോ ചെയ്യാൻ എനിക്കു കഴിയില്ലെന്ന‍ു പറഞ്ഞാൽ ഭക്ഷണം കഴിക്കാനും നടക്കാനും കഴിയില്ലെന്ന‍ാണോ നിങ്ങൾ മനസ്സിലാക്കിയത്‌. അല്ലാഹുവിന്റെ സഹായമില്ലാതെ വല്ലവർക്കും വല്ലതും കഴിയുമെന്ന‍്‌ ആർക്കാണ്‌ വാദമുള്ളത്‌. നബിക്ക്‌ അല്ലാഹു അറിയിച്ചുകൊടുക്കാതെ ഗൈബ്‌ അറിയുമെന്ന‍്‌ സുന്ന‍ികൾക്ക്‌ വാദമുണ്ടെന്ന‍്‌ വരുത്തിതീർക്കാൻ ഭശ്രമിക്കുകയാണ്‌. അത്‌ ഫലിക്കില്ല. ഒന്ന‍ാമത്തെ ചോദ്യം എന്ന‍ു പറഞ്ഞതല്ലാതെ ചോദിച്ചില്ല. ടി.കെ.യുടെ പുസ്തകം പ്രസക്തമല്ലെന്ന‍്‌ ഞങ്ങൾ പറഞ്ഞെന്ന‍ു പറഞ്ഞു ആരു പറഞ്ഞാലും അല്ലാഹുസ്സമദിന്റെ അർഥം അല്ലാഹു നിരാശ്രയനാണെന്ന‍ാണ്‌ സൃഷ്ടികളിലഖിലം അന്യരെ ആശ്രയിക്കുന്നവരാണ്‌. ഇതിനു വിരുദ്ധമായി ആർക്കെങ്കിലും സ്വയം കഴിവുണ്ടെന്ന‍ു അവകാശപ്പെട്ടാൽ അതിൽ ശിർക്കു വരുന്ന‍ു. അല്ലാഹു മറ്റുള്ളവരെ ആശ്രയിക്കുന്ന‍ു എന്ന‍്‌ പറഞ്ഞാലും ശിർക്കാണ്‌. ഇതു മാത്രമേ ശിർക്കാവൂ എന്ന‍്‌ നിങ്ങളെക്കൊണ്ട്‌ സമ്മതിപ്പിക്കാൻ വേണ്ടിയാണ്‌ ശിർക്കിന്റെ നിർവ്വചനം ചോദിച്ചത്‌. സ്വമദ്‌ എന്ന വിശേഷണം അല്ലാഹു അല്ലാത്തവർക്ക്‌ ഉണ്ടെന്ന‍ു വിശ്വസിച്ച്‌ സഹായം തേടുന്നതാണ്‌ ശിർക്ക്‌. (തുടരും)
വിചിന്തനം വാരികയിൽ നിന്ന‍്‌
സലീം ചാലിയം ഖത്തർ.

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്


No comments: